Tuesday, 1 July 2014

ആംഗ്രി ബേബീസ്


സിനിമ മനസിലാക്കാന്‍ വളരെ എളുപ്പമാണ്, അതുകൊണ്ട് തന്നെ അത് വിവരിക്കാന്‍ വളരെ പ്രയാസവുമാണ്. കേട്ടു മടുത്ത ഒരു കഥയില്‍ കുറച്ച് വര്‍ണ്ണങ്ങള്‍ വാരി വിതറിയ ഒരു ചിത്രം. അതാണ് ആംഗ്രി ബേബീസ്.  മദ്ധ്യ കേരളത്തിലെ കുട്ടിക്കാനത്തുകാരന്‍ മുതലാളിയുടെ ഏക മകള്‍ സാറയും (ഭാവന) മുണ്ടക്കയത്തു  പരമ്പരാഗതമായി കിട്ടിയ സ്റ്റുഡിയോ നടത്തുന്ന  ജീവന്‍ പോളും (അനൂപ് മേനോന്‍) തമ്മിലുള്ള പ്രണയവും, നാടകീയവും എന്നാല്‍ ക്ലീഷേയുമായ ഒളിച്ചോട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മുന്‍പ് പല ചിത്രത്തിലും കണ്ടിട്ടുള്ള വണ്‍ലൈന്‍ തന്നെയായിരുന്നു ആംഗ്രി ബേബീസിനുമുള്ളത്. കാമുകനും കാമുകിയും ഒളിച്ചോടുന്നു, വിവാഹം ചെയ്ത് കുറച്ചു നാള്‍ ഒന്നിച്ച് ജീവിക്കുന്നു, പിണങ്ങുന്നു, മറ്റുള്ളവരുടെ മുന്‍പില്‍ സാധാരണ പോലെ ജീവിക്കുന്നു, യാദൃഛികമായി ജീവിതത്തിലുണ്ടാകുന്ന ചില ട്വിസ്റ്റുകളിലൂടെ വീണ്ടും ഒന്നിക്കുന്നു.  കേട്ടും കണ്ടും മടുത്ത കഥ തന്നെ. ഒരു മാറ്റവും ഇല്ല. പിന്നെ ഉണ്ടെന്ന് പറയാനുള്ള ഒരേയൊരു വ്യത്യാസം, ക്ലൈമാകിസില്‍ പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഒരു ചോദ്യം മാത്രമാണ്. എന്തിനാണ് നമ്മള്‍ പിണങ്ങിയത്. അതിന് ഉത്തരമില്ല. അതുണ്ടാവില്ലല്ലോ.
ചിത്രം തുടങ്ങുന്നത് തന്നെ ചളി കോമഡിയുമായാണ്. മനസമ്മതം നടത്തുന്ന അച്ഛന്‍ മണവാളനേയും മണവാട്ടിയേയും സദസ്സിന് പരിചയപ്പെടുത്തുന്നത് അവരുടെ ബിസിനസിന്റെ മഹത്വം പറഞ്ഞുകൊണ്ടാണ്. ബോറ്. പിന്നിടഉള്ള ഒളിച്ചോട്ടവും, പാട്ടും ചിത്രമെത്തുന്നതിന് മുന്‍പെ തന്ന് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ബിജിബാലിന്റെ സംഗീതത്തിലൊരുങ്ഹിയ ഒളിച്ചോട്ടപ്പാട്ട് ചിത്രത്തില്‍ ലേശം പോലും ഇല്ലാതിരുന്ന പുതുമയ്ക്ക് ഒരു അപവാദമായി. ബാഗ്ലൂര്‍ ഡെയ്‌സിന്റെ വന്‍ വിജയത്തിന് ശേഷമെത്തിയ ആംഗ്രി ബേബീസ് തുടര്‍ന്നങ്ങോട്ടൊരു മുംബൈ ഡെയ്‌സായിരുന്നു.
ജീവിതത്തില്‍ പരസ്പരം മനസിലാക്കാതെ പോകുമ്പോഴുണ്ടാകുന്ന  അസ്വാരസ്യങ്ങള്‍, പിണക്കങ്ങള്‍ അവയെത്തി നില്‍ക്കുന്നത് ദാമ്പത്യ ദജീവിതത്തിന്റെ തകര്‍ച്ചയിലാണ്. വലിയൊരു ഫോട്ടോഗ്രാഫറാകാന്‍ ആദഗ്രഹിക്കുന്ന ജീവനും അച്ഛന്റെം പാത പിന്‍തുടര്‍ന്ന് ബിസിനസുകാരിയാകാനാഗ്രഹിക്കുന്ന സാറ.യും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. രണ്ട് വ്യത്യസ്ത വഴികളില്‍ സഞ്ചരിക്കുന്ന ഇരുവരും വേര്‍പിരിയാന്‍ കുടുംബ കോടതിയിയെത്തുമ്പോള്‍ ദാ കിടക്കുന്നു ഒരു ട്വിസ്റ്റ്. ആറ് മാസം നല്ല നടപ്പ്. സാധാരണ സിനിമയില്‍ കാണുമ്പോലെ അല്ല വിവാഹമോചനമെന്ന് ഒരശരീരിയും. ഇവിടെയാണ് അവല്ലു അര്‍ജുനും ജനീലിയ ഡിസൂസയും തകര്‍ത്തഭിനയിച്ച തെലുങ്ക് ചിതച്രം ഹാപ്പിയുടെ മലയാളം പതിപ്പ് മനസിലേക്കോടിയെത്തുന്നത്. അത് സ്വീഭാവികമാണെന്ന് കരുതി ചിത്രം തുടര്‍ന്നും കണ്ടു. പക്ഷെ  ആ തോന്നല്‍ സ്വാഭാവികമായിരുന്നില്ല എന്ന് പിന്നീട് തോന്നി.
സ്‌നേഹമുള്ള പിണക്കങ്ങള്‍, കൊച്ചു കൊച്ചു വഴക്കുകള്‍, ഫ്‌ലാറ്റ് ഷെയറിംഗ്. സംഗതി കൊള്ളാം. കാണാനൊരു ചന്തമൊക്കെയുണ്ടായിരുന്നു. സമയം പോയത് അറിഞ്ഞതേയില്ല. രസമുള്ള കാഴ്ചകള്‍, ഇടക്കിടെ ഓര്‍മ്മകളിലേക്കും, പഴയ മധുവിധുകാലത്തേക്കുമുള്ള തിരിച്ച് നടത്തം, ഇടക്കിടെയെത്തുന്ന പാട്ടുകള്‍, വില്ലനും, ഹാസ്യതാരവുമായൊക്കെയെത്തിയ ജോജു, എല്ലാം രസമുളശഌകാഴ്ചകള്‍ തന്നെയായിരുന്നു. ജോജു തന്റെ റോള്‍ ഭംഗിയാക്കി. കുറ്റം പറയാനാകില്ല. നതി കൊണം കാണിച്ചൂന്ന്. . . .
എടുത്തു പറയേണ്ട ഒരു ക്യാരക്ടറാണ് അനുശ്രീയുടേത്. വേലക്കാരി സെല്‍വി തകര്‍ത്തു. അറിഞ്ഞും അറിയാതെയും സെല്‍വി തൊടുത്ത ശരങ്ങള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. പുട്ടിന് പീര പോടെയ.ുള്ള കോമഡി സംഭാഷണങ്ങള്‍, ബോഡി ലാഗ്വേജ്, അനൂപ് മേനോന്റെ ക്യാരക്ടറിന് ചേരാത്ത കോമഡി മാറ്റി നിര്‍ത്തിയാല്‍ അനുശ്രീ തകര്‍ത്തു. ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍, അതിനെ ഉള്‍ക്കൊള്ളാനാകുന്ന നടിയാണ് താനെന്ന് അനുശ്രീ ഒരിക്കല്‍ കൂടി തെളിയിച്ചു.
സ്വന്തമായി ഒരു പേരു പോലുമില്ലാത്ത് രണ്ട് കഥാപാത്രങ്ങളായിരുന്നു കലാഭവന്‍ ഷാജുവും, നോബിയും. നോബി ഇടയ്ക്ക് ചില നമ്പരുകളൊക്കെ കാണിച്ചെങ്കിലും  അതെത്ര കണ്ട് ഫലവത്തായെന്ന് സംവിധായകന് പോലും നിശ്ചയമില്ല. എല്ലാ ചിത്രത്തിലുമെന്ന് പോലെ ട്വിസ്റ്റുമായെത്തുന്ന രണ്ട് കഥാപാത്രങ്ങഴളായിരുന്നു നിഷാന്ത് സാഗറിന്റെ അന്‍വറും, പാര്‍വതി നായരുടെ പാറുവും. ജീവന്റയും സാറയുടേയും ജീവിതം കണ്ട് പഠിക്കാനായി ഒളിച്ചോടി വരുന്ന രണ്ട കമിതാക്കള്‍. സ്‌ക്രീനില്‍ അധികമൊന്നുമില്ലെങ്കിലും ഇരുവരും തങ്ങളുടെ റോളിന് മോശമല്ലാത്ത കൈയ്യടി നേടാനര്‍ഹതയുണ്ട്.
ബിജിബാല്ി# ആദ്യമായൊരുക്കിയ ഹിന്ധി ഗാനത്തിനമ് പിന്നാലെ ചിത്രത്തിന്റെ ഗതി ഏതാണ്ട് മനസിലാകും. പിണങ്ങിപ്പിരിയാന്‍ പോകുന്ന ദമ്പതിമാര്‍ക്കൊരു മനംമാറ്റം പോലെ. അലക്‌സ് മാളിയേക്കലിനെ തല്ലുന്ന ജീവനും, റെസ്‌റ്റോറണ്ടില്‍ തല്ലുണ്ടാക്കുന്ന ജീവനും പിണങ്ങിയിട്ടും മനസില്‍ ഇത്തിരി സ്േഹം ബാക്കിയാകുന്ന ഏതൊരു മലയാളി ഭര്‍ത്താവിന്റെയും പ്രതീകമാണ്.
ക്ലൈമാക്‌സ് തികച്ചും നാടകീയമായിരുന്നു. അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്തിന് പിണങ്ങിയെന്ന ചോദ്യവും, പ്രതീക്ഷിച്ച എന്‍ഡിങും കൂടിയായപ്പോള്‍ പൂര്‍ണ്ണമായി. പിന്നെ ചിത്രം അവശേഷി്പിക്കുന്ന ശക്തമായൊരു സന്ദേശം ഇന്നത്തെ മലയാളി യുവ ദമ്പതിമാര്‍ക്കുള്ള താക്കീതാണ്. ഒരാവേശത്തില്‍ കല്ല്യാണം കഴിക്കുകയും, മറ്റൊരാവേശത്തില്‍ വേര്‍പിരിയുകയും ചെയ്യുന്ന ദമ്പതിമാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈഗോ കാരണം നശിക്കുന്നത് ജീവിതമാണ്, ചെറിയൊരഡ്ജസ്റ്റുമെന്റിന് തയ്യാറായാല്‍, ഒന്ന് ക്ഷമിക്കാന്‍ ഒരുങ്ങിയാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കേരളത്തിലെ ദമ്പതിമാര്‍ക്കിടയിലുള്ളത്. പരസ്പരം നന്നായി മനസിലാക്കാതെ ഉപരിപ്ലവമായ പ്രണയത്തകിന്റെം പേരില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ ഈ ചിത്രം നന്നായി ഒന്ന് കണ്ടു നോക്കണം. സജി സുരേന്ദ്രനും സ്ഥിരം തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുമൊന്നിച്ച മോശമല്ലാത്ത ഒരു ചിത്രം. കണ്ടിരിക്കാം, അതിനപ്പുറം ഖണ്ടിറങ്ങുമ്പോള്‍ ഒന്ന് ചിന്തിക്കാം. മനസിരുത്തി . . . . .

No comments:

Post a Comment