Thursday, 22 August 2013

ഒരുവട്ടം കൂടിയാ. . .


        തിരുവനന്തപുരം എന്നാല്‍ എനിക്ക് ചലച്ചിത്രമേളയാണ്.രണ്ട് തവണയോ അതില്‍ പങ്കെടുത്തുള്ളൂ എങ്കില്‍ കൂടി എന്റെ ജീവിതത്തില്‍ ചലച്ചിത്രമേള ഉണ്ടാക്കിയ പുളകം ചില്ലറയൊന്നുമല്ല. ആഘോഷങ്ങള്‍ക്കും, ആരവങ്ങള്‍ക്കും നിശബ്ദതകള്‍ക്കും ഒരു പോലെ പ്രാധാന്യം പറയാവുന്ന ഒന്നാണ് ചലച്ചിത്രമേള എന്നതില്‍ രണ്ട് പക്ഷമല്ലല്ലോ അല്ലെ.
        മദ്യം മണക്കുന്ന തിയേറ്ററുകള്‍, അങ്ങനെ പറയുന്നതില്‍ ആര്‍ക്കെങ്കിലും അമര്‍ഷമുണ്ടെങ്കില്‍ ക്ഷമിക്കണം കേട്ടോ. എന്തോ എനിക്കങ്ങനെ തോന്നി. എവിടെത്തിരിഞ്ഞാലും മദ്യത്തിന്റേയും പുകയുടെയും ഗന്ധം. അതില്ലാതെ എന്തോന്ന് മേള എന്തോന്ന് ഉത്സവം? സ്ഥിരം ബുദ്ധിജീവികളുടെ ആവാസകേന്ദ്രമായ കൈരളി തീയേറ്ററില്‍ മാധ്യമപ്പടയും എത്തിയാല്‍ സംഗതി കൊഴുക്കും. എനിക്കിപ്പൊഴും സംശയം. ഈ ബുദ്ധിജീവി സങ്കല്പങ്ങള്‍ മലയാളി മറക്കാറായില്ലേ? എന്തായാലും കൊള്ളാം. പിന്നെ സമരങ്ങളും സംഘര്‍ഷങ്ങളും ആദ്യം നേരിയൊരു ഭയം തോന്നി. പിന്നെയാ മനസിലായത് ഇതൊക്കെ മേളയ്ക്ക് കൊഴുപ്പു കൂട്ടുന്ന ഘടകങ്ങളാണെന്ന്. പരിചിത മുഖങ്ങള്‍ ഒത്തിരി കാണാനാവും. വെള്ളിത്തിരയിലേതും അല്ലാത്തതും. പക്ഷെ എല്ലാവരും അവിടെ ഒരുപോലെയാണ്. വലിപ്പച്ചെറുപ്പമില്ല. കൈരളിയുടെ പടവുകളില്‍ നത്ത് കുത്തിയിരിക്കും പോലെയുള്ള ഇരിപ്പുണ്ടല്ലോ. അതിന്റെ സുഖം ഒന്ന് വേറെ തന്നയാ. തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും കമ്പനിക്കുണ്ടെങ്കില്‍ അവരോട് സൊറ പറഞ്ഞും ഇല്ലെങ്കില്‍ മേളയുടെ ഷെഡ്യൂളില്‍ എല്ലാ സിനിമക്കും മേലെയുള്ള ഒരു ഏകാന്ത കുത്തിയിരുപ്പ്.
        നഗരത്തിലെ ഒട്ടുമിക്ക ബാറുകളും ഹോട്ടലുകളും കയറിയിറങ്ങിയുള്ള നടപ്പ്, ഇടക്കെപ്പോഴോ സ്വയം ബുദ്ധിജീവി സങ്കല്പം, ബന്ധങ്ങള്‍, പരിചയങ്ങള്‍, സിനിമകള്‍, വിലയിരുത്തലുകള്‍, ഇടനാഴികള്‍, പടിക്കെട്ടുകള്‍, ഗന്ധങ്ങള്‍..... ഇല്ല മറക്കാനാവില്ല.
        മേളക്കെത്തുന്നവരേക്കാള്‍ മേള ആഘോഷാമാക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. പ്രാദേശിക എഡിഷനുകള്‍ക്ക് പ്രത്യേകം സ്ഥലവും, പ്രത്യേക സമയം മാറ്റിവെച്ച് ചാനലുകളും മത്സരിക്കുമ്പോള്‍ ചലച്ചിത്രമേള മാധ്യമ മേളയാകുന്നതില്‍ അത്ഭുതമില്ല. പിന്നെ ചലച്ചിത്രവും ഒരു മാധ്യമമാണല്ലോ. നിരന്നു നില്ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടാല്‍ ഇവരെന്താ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണോയെന്ന് തോന്നും. പിന്നെയൊരു കാര്യം, ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് നേരെ ആരെങ്കിലും വാക്കോ കൈയ്യോ ഉയര്‍ത്തിയാല്‍ പിന്നെ റേറ്റിംഗുമില്ല. വാര്‍ത്തയുമില്ല, റിപ്പോര്‍ട്ടുമില്ല. എല്ലാവരും ഒന്നാണ്. ആ വികാരം ഞാന്‍ മാനിക്കുന്നു. സഹപ്രവര്‍ത്തകന്‍ എന്ന വികാരം.
        ബുദ്ധിജീവിയിലേക്ക് മടങ്ങാം. അറപ്പും പേടിയുമൊന്നുമല്ല അവരെ കാണുമ്പോള്‍, പിന്നെയെന്താ. ഒരു തരം നിര്‍വികാരം. അല്ലെതെന്ത് തോന്നാല്‍. അവരെയൊക്കെ കണ്ടാല്‍ ചലച്ചിത്രലോകം മുഴുവന്‍ അവരുടെ തലമുടിയിലും താടിയിലുമാണെന്ന് തോന്നും. കണ്ടാല്‍ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
        ഡിസംബറിലെ ചൂടില്‍ നിന്നും രക്ഷനേടാന്‍ ടിക്കറ്റില്ലാത്ത ചലച്ചിത്രമേളയിലെ സിനിമ നല്ലൊരുപാധിയാണ്. 'ചേട്ടാ നമുക്ക് ബാറില്‍ പോകാം'
            'നീ വരുന്നോ സിനിമാ കാണാന്‍. അകത്തായാല്‍ സിനിമയും കാണാം. കള്ളും കുടിക്കാം. എസിയുമുണ്ട്. എന്റെ കൈയ്യില്‍ സാധനോം ഉണ്ട്'. തിയേറ്ററിന് മുന്‍പിലെ ഒരു സംഭാഷണം മാത്രം.
        എന്തൊക്കെയായാലും എനിക്ക് ഒരു ബുദ്ധിജീവിയാകാന്‍ കഴിയുന്നില്ല. എന്നാലും തിരുവനന്തപുരവും ചലച്ചിത്രമേളയും എനിക്കൊരു വികാരം തന്നെയാണ്. പദ്മനാഭന്റെ നാട്ടിലെ മറ്റൊരു വിസ്മയം. എന്തോ ഒരു ആകര്‍ഷണീയത അവിടെ ഉണ്ടെന്ന് തോന്നുന്നു. വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിക്കും പോലെ. ഇനിയും പോകണം, പടിക്കെട്ടില്‍ ഇരിക്കണം, കനകക്കുന്നില്‍ കാറ്റ്‌കൊണ്ടിരുന്ന് സിനിമ കാണണം, മേളയുടെ ഷെഡ്യൂള്‍ ഇരിപ്പിടമാക്കണം, ചങ്ങാത്തം കൂടണം, എല്ലാവരേയും കാണണം, എല്ലാ കാണണം.
        'ഒരു വട്ടം കൂടിയാ ചലച്ചിത്രമേളയുടെ
        തിരുമുറ്റത്തെത്തുവാന്‍
        തിരുമുറ്റത്തൊരു കോണില്‍
        കല്പടവില്‍ നത്തിനെപ്പോല്‍

        കുത്തിയിരിക്കാന്‍ മോഹം'

ദൈവകണത്തിലേക്കുള്ള വഴികള്‍. . .

ശാസ്ത്രലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണല്ലൊ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. വേഗകണക്കില്‍ പ്രകാശത്തൈ വെല്ലാന്‍ മറ്റൊരു എതിരാളി ഇല്ലന്ന്‍ അദേഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലണ്ട്  അതിര്‍ത്തിയില്‍ 27 കി. മി ചുറ്റളവില്‍ സ്ഥിതി ചെയ്യു സേ (cern)ലബോറ'റിയിലെ പരീക്ഷണത്തില്‍ പ്രകാശത്തെക്കാളും വേഗത്തില്‍ സഞ്ചരിക്കാന്‍ സൂക്ഷ്മ കണങ്ങളായ ന്യൂട്രിനോകള്‍ക്കാവുമെുള്ളതിന്റെ തെളിവുകള്‍ ലഭിച്ചെ വാര്‍ത്ത ശാസ്ത്ര ലോകത്തിന് ഞെ'ലൂണ്ടാക്കി. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെയും ശാസ്ത്രലോകത്തെ മറ്റ് അടിസ്ഥാന തത്വങ്ങളെയും മാറ്റി എഴുതേണ്ടി വരുമെ ആശങ്കയിലാണ് ശാസ്ത്രകാരന്‍മാര്‍. ഇലക്‌ട്രോന്‍ന്യൂട്രിനോ,(electron nutrino) മ്യൂവോ ന്യൂട്രിനോ,(muon nutrino)റ്റ്യോ ന്യൂട്രിനോ,(tueo nutrino) എിങ്ങനെ മൂ് തരത്തിലുള്ള സൂഷ്മ കണങ്ങളെയാണ് ഹാഡ്രോ കൊളൈഡര്‍ എ വമ്പന്‍ യന്ത്രത്തിന്റ സഹായത്തോടെ കണ്ടെക്കിയിരിക്കുത്. 
ഓപ്പെറ (opera) എക്‌സ്പിരിമെന്റ് എ് നാമകരണം ചെയ്ത ഈ പരീക്ഷണം ശാസ്ത്ര ലോകത്തിന് പ്രതീക്ഷകളുടെ  തിരിനാളം കൂടിയാണ്. എന്നിരുന്നാലും ലും സേണിലെ(cern) പരീക്ഷണത്തില്‍((((() ദൈവകണം എ്ന്ന് വിളിക്കുന്ന  ഹിഗ്‌സ് ബോസോണും കണ്ടെത്തിയെ വാര്‍ത്ത പുറത്ത് വന്നു. ദൈവകണമല്ല ജീവകണമാണന്നും  ശാസ്ത്ര ശാസ്‌ത്രേതിര ലോകം വാദമുഖങ്ങള്‍ ഉയര്‍ത്തുന്നു ണ്ട്. ജീവന്‍റെ  ഉല്പത്തിക്ക് കാരണമായ കണമാണിതെന്നും  ഇങ്ങനെയൊന്ന് ഇനി കണ്ടത്താനുണ്ടെന്നും 1962 ല്‍ പീറ്റര്‍ ഹിഗ്‌സ് എ  ശാസ്ത്രജ്ഞന്‍ പ്രഖ്യാപിച്ചിരുന്നു . ഇങ്ങനെയൊരു കണത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയ മറ്റൊരാളാണ് സത്യേന്ദ്ര നാഥാ  ബോസ്. അങ്ങനെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് ദൈവകണം അഥവാ ജീവകണത്തിന് (മറ്റെന്തങ്കിലുമുണ്ടങ്കില്‍ അങ്ങനെ) 'ഹിഗ്‌സ് ബോസോണ്‍' എന്ന്‍  വിളിച്ചു. ലോകത്തിന് മുമ്പില്‍ ഹിഗ്‌സ് ബോസോണ്‍  തലയുയര്‍ത്തുമ്പോള്‍ ഭാരതത്തിനും അഭിമാനിക്കാം. കാരണം സത്വേന്ദ്രനാഥ ബോസ് ഭാരതത്തിന്‍റെ  സ്വന്തമായിരുന്നു . ടാക്കിയോണ്‍(({(takion) എന്ന  സൂക്ഷമകണവും പ്രകാശവേഗത്തേക്കാള്‍  വേഗത്തില്‍ സഞ്ചരിക്കുമെ് കണ്ടത്തിയ എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശനും, E C G സുദര്‍ശനനും ഭാരതത്തിനും കേരളത്തിനും അഭിമാനിക്കാവു വക നല്‍കുന്നുണ്ട്. ഹിഗ്‌സ് ബോസോണിന്‍റെ  കാര്യത്തിലും ആപേക്ഷിക സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന  കാര്യത്തിലും പഠനങ്ങള്‍ നടത്തി വെളിപ്പെടുത്തലുകള്‍ ലോകത്തിന് നല്കിയ സുദര്‍ശനന്‍ മലയാളിയാണ്. 

                            ആകെ 61 അടിസ്ഥാന കണങ്ങളാണ് ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാനത്തില്‍ പദാര്‍ത്ഥങ്ങള്‍ക്കുള്ളത്. മൂന്ന്‍  തരം കളര്‍ ചാര്‍ജുകളുള്ള ആറിനം ക്വാര്‍ക്കുകളും അവയുടെ പ്രതികണങ്ങളും (36) ഇലക്‌ട്രോ ഉള്‍പ്പടെ ആറിനം ലൈവ്‌റ്റോണുകളും അവയുടെ പ്രതികണങ്ങളും പദാര്‍ത്ഥ കണങ്ങളായി. 48 എണ്ണം ഫെര്‍മിയോണുകളാണ്. 12 ഫീല്‍ഡ്  കണങ്ങളും ഒരു ഹിഗ്‌സ് കണവും ബോസോണുകളാണ്. ഫീല്‍ഡ്  കണങ്ങളായി വിവിധ കളര്‍ ചാര്‍ജുകളുള്ള 8 ഗ്ലൂവോണുകളും ഒരു 'W'ബോസോണും അതിന്‍റെ പ്രതികണവും (2) ഒരു സൈഡ് ബോസോണും (1) ഒരു ഹിഗ്‌സ് ബോസോണും ചേര്‍ന്നാണ് 61 അടിസ്ഥാന കണങ്ങളായി മാറുത്. ഹിഗ്‌സ് ബോസോണിന്‍റെ സാന്നിധ്യം അറിയാനാണ് ശാസ്ത്രലോകം സേണില്‍ പരീക്ഷണങ്ങള നടത്തിയത്. 
ഹൈഡ്രജന്‍ (Hydrogen)ആറ്റത്തിന്‍റെ  അണുകേന്ദ്രകണമാണ് പ്രോറ്റോണ്‍ (proton) വൈദ്യുത കാന്തിക സിസ്റ്റം (electro magnetic system) ഉപയോഗിച്ച് ഈ കണങ്ങളെ ഉയര്‍ന്ന മര്‍ദത്തില്‍ ഹാഡ്രോ കൊളൈഡറില്‍ കൂട്ടിയിടിപ്പിക്കുന്നു. ചെറു കണങ്ങളായി വിഘടിക്കുന്ന കണങ്ങളില്‍ ബോസോണിന്‍റെ  അസ്ഥിത്വം കണ്ടത്താനാണിത്. ഫാഭിയോളജിയാനോട്ടി എന്ന  ഗവേഷക നേതൃത്വം നല്‍കിയ അറ്റ്‌ലസ് സംഘവും ചേര്‍ന്നാണ് ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.  അറ്റ്‌ലസ് സി എം എസ് എ രണ്ട് വിഭാഗങ്ങളായാണ് സേണില്‍ പരീക്ഷണം നടത്തിയത്. 
450 കോടി ഡോളറിലധികം ചിലവഴിച്ച് നടത്തിയ സേണില്‍ പരീക്ഷണത്തില്‍ പ്രകാശ വേഗത്തെ വെല്ലുന്ന  സൂക്ഷ്മ കണങ്ങളുണ്ടന്നും ദൈവകണം അഥവാ ജീവകണമായ ഹിഗ്‌സ് ബോസോണിന്‍റെ  സാന്നി ധ്യം സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചുവെും  ശാസ്ത്രകാരന്‍മാര്‍ ലോകത്തോട് പറയുന്നു . അതിചാലകങ്ങള്‍ (super conductors) കണ്ടത്തിയ ഫിലിപ്പ്, ഫീല്‍ഡ് തിയറിയുടെ കര്‍ത്താവായ സ്റ്റീവന്‍ വീന്‍ബര്‍ഗ് എന്നിവരുടെ കണ്ടത്തലുകളുടെ ചുവട്പിടിച്ചാണ്  സേണിലെ പരീക്ഷണം മുന്നോട്ടു പോയത് ഇലക്‌ട്രോ പോസിട്രോണ്‍ കൊളൈഡറിലൂടെ ഇലക്‌ട്രോവീക്ക്  തിയറിയിലെ (Electro Weak Theory = Electromagnetic Theory +Electro 'W' 'Z'  കണങ്ങളെ കണ്ടത്തിയത് സേണിലെ പരീക്ഷണത്തിന് കൂടുതല്‍ സഹായകമായി. എന്തായാലും വരും ദിവസങ്ങളിലുള്ള പരീക്ഷണങ്ങളില്‍ കൂടി സേണില്‍ ലഭിച്ച തെളിവുകളില്‍ നിന്ന് ഹിഗ്‌സ് ബോസോണിന്‍റെ  സാനിധ്യം സംശയഭേദമന്യേ കണ്ടത്തുമെന്നും അത് ശാസ്ത്രലോകത്തിന് വഴിത്തിരിവാകുമെും ലോകം പ്രതീക്ഷിക്കുന്നു.